1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 26, 2019

സ്വന്തം ലേഖകന്‍: ശബരിമല സ്‌ട്രോങ് റൂം നാളെ തുറന്ന് പരിശോധിച്ചേക്കും. 2017 മുതല്‍ വഴിപാടായി ലഭിച്ച സ്വര്‍ണത്തിലും വെള്ളിയിലും കുറവ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സ്‌ട്രോങ് റൂം തുറക്കാന്‍ ആലോചിക്കുന്നത്. ഹൈക്കോടതി നിയോഗിച്ച ദേവസ്വം ഓഡിറ്റ് വിഭാഗമാണ് പരിശോധന നടത്താന്‍ നിര്‍ദേശിച്ചത്. എന്നാല്‍ നിലവില്‍ ക്രമക്കേടുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ദേവസ്വം ബോര്‍ഡിന് കൃത്യമായ കണക്കുണ്ടെന്നും പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു.

നാല്‍പ്പത് കിലോ സ്വര്‍ണ്ണം, നൂറിലേറെ കിലോ വെള്ളി എന്നിവയുടെ കുറവാണ് ഓഡിറ്റിങില്‍ കണ്ടെത്തിയത്. ഇവ സ്‌ട്രോംഗ് റൂമില്‍ എത്തിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുക. 2017ന് ശേഷമുള്ള മൂന്ന് വര്‍ഷത്തെ വഴിപാടായി ലഭിച്ച സ്വര്‍ണ്ണവും വെള്ളിയുമാണ് സ്‌ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലാത്തത്. നാളെ ഉച്ചയ്ക്ക് 12 മണിക്കാണ് സ്‌ട്രോങ് റൂമിലെ മഹസര്‍ പരിശോധിക്കുക. ഇതില്‍ രേഖകള്‍ കണ്ടെത്തിയില്ലെങ്കില്‍ സ്‌ട്രോങ് റൂമിലെ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും തൂക്കം പരിശോധിക്കും.

അതേസമയം ശബരിമലയിലെ ഒരു തരി സ്വര്‍ണം പോലും നഷ്ടപ്പൊന്‍ ബോര്‍ഡ് അനുവദിക്കില്ലെന്നും പരിശോധനയില്‍ സ്വര്‍ണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കുമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് എ പത്മകുമാര്‍ പറഞ്ഞു. സാധാരണ കൃത്യമായ രസീതുകള്‍ നല്‍കിയാണ് നേര്‍ച്ചയായി ലഭിക്കുന്ന സ്വര്‍ണ്ണവും വെള്ളിയും ദേവസ്വം ബോര്‍ഡ് സ്വീകരിക്കുക അതിന് ശേഷമാണ് സ്‌ട്രോങ്ങ് റൂമിലേക്ക് മാറ്റുക. ഹൈക്കോടതി ഓഡിറ്റ് വിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും നാളെ പരിശോധന നടത്തുക.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.