1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2019

സ്വന്തം ലേഖകന്‍: ഹിന്ദുവായ നാഥുറാം ഗോദ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഭീകരവാദിയെന്ന് കമല്‍ ഹാസന്‍; താരത്തിന്റേത് തീക്കളിയെന്ന് ബിജെപി. ഹിന്ദുവായ, ഗാന്ധി ഘാതകന്‍ നാഥുറാം ഗോദ്‌സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്ന് മക്കല്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്‍. അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിക്കുവേണ്ടി തെരഞ്ഞെടുപ്പു പ്രചരണ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഞായറാഴ്ചയാണ് അറവകുറിച്ചിയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്നത്. മണ്ഡലത്തിലെ മുസ്‌ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ ഹാസന്‍ വിശദീകരിച്ചു. ‘ഇവിടെ ഒരുപാട് മുസ്‌ലീങ്ങള്‍ ഉണ്ടെന്നതിനാലല്ല ഞാനിതു പറയുന്നത്. ഗാന്ധിയുടെ പ്രതിമയുടെ മുമ്പില്‍വെച്ചാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്‌സെയെന്നാണ്.’ എന്നാല്‍ കമല്‍ ഹാസന്‍ പറഞ്ഞത്.

ഭരണകക്ഷിയായ അണ്ണാ ഡി.എം.കെയ്ക്കും പ്രതിപക്ഷമായ ഡി.എം.കെയ്ക്കും എതിരായ രാഷ്ട്രീയ വിപ്ലവത്തിന്റെ മുനയിലാണ് തമിഴ്‌നാടെന്നും അദ്ദേഹം പറഞ്ഞു. ‘ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. രണ്ട് ദ്രവീഡിയന്‍ പാര്‍ട്ടികളും കറകളഞ്ഞ് മുന്നോട്ടുവരില്ല. അവര്‍ പിഴവുകളില്‍ നിന്ന് പാഠം പഠിക്കുകയുമില്ല.’ ഹസന്‍ പറഞ്ഞു.

എന്നാല്‍ കമലഹാസന്‍ അപകടകരമായ തീയ്ക്കാണ് തിരികൊളുത്തുന്നതെന്ന് ബി.ജെ.പി നേതാവ് തമിളിസയ് സൗന്ദരരാജന്‍ പ്രതികരിച്ചു. ‘ഇപ്പോള്‍ ഗാന്ധിവധം ഓര്‍ക്കുന്നതും, അതിനെ ഹിന്ദു തീവ്രവാദം എന്ന് വിശേഷിപ്പിക്കുന്നതും വിമര്‍ശിക്കപ്പെടേണ്ടതാണ്. ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കാനായി അദ്ദേഹം അപകടം പിടിച്ച ഒരു തീയ്ക്കാണ് തിരി കൊളുത്തുന്നത്. ശ്രീലങ്കയിലെ ബോംബ് സ്‌ഫോടത്തെക്കുറിച്ച് കമല്‍ ഒന്നും പറഞ്ഞില്ല’ സൗന്ദരരാജന്‍ പറയുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.