1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 7, 2019

സ്വന്തം ലേഖകന്‍: അനധികൃത കുടിയേറ്റക്കാരനെന്ന് ആസ്സാമിലെ ഫോറിനേര്‍സ് ട്രൈബ്യൂണല്‍ മുദ്രകുത്തി അറസ്റ്റ് ചെയ്ത മുന്‍ സൈനികന്‍ സനാഉള്ളക്ക് ജാമ്യം . ഗുവാഹത്തി കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശന ഉപാധികളോടെയാണ് സനാഉള്ളയ്ക്ക് ഗുവാഹത്തി കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യത്തുകയായി രണ്ടാള്‍ ജാമ്യം കൂടാതെ 20,000 രൂപയും കെട്ടിവെയ്ക്കണം. ഒപ്പം ജില്ലാ പോലീസ് സൂപ്രണ്ടിന്റെ അനുമതിയില്ലാതെ ഇപ്പോള്‍ ജീവിക്കുന്ന കാംരൂപ് ജില്ലാ വിട്ടു പോകരുതെന്നും നിര്‍ദ്ദേശമുണ്ട് .

സനാഉള്ളയുടെ ബയോമെട്രിക്‌സ് ശേഖരിക്കാന്‍ കോടതി ഉത്തരവിട്ടുണ്ട്. ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ വിദേശിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുപ്പത് വര്‍ഷം രാജ്യസേവനം നടത്തിയ സനാവുള്ളയെ ഇക്കഴിഞ്ഞ മെയ് 28ന് ആസാം ബോര്‍ഡര്‍ പോലീസ് ഓര്‍ഗനൈസേഷന്‍ അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് രേഖകള്‍ കൈവശമില്ലാത്ത കുടിയേറ്റക്കാരെ താമസിപ്പിക്കുന്ന ഗോല്‍പാറ ജില്ലയിലെ തടങ്കലില്‍ താമസിപ്പിച്ചു.

ആസ്സാമിലെ കാംരൂപ് ജില്ലയിലെ കലാഹികലാഷ് ഗ്രാമവാസിയായ മുഹമ്മദ് അലിയുടെ മകനായി 1967 ജൂലൈ 30 നാണു സനാഉല്ല ജനിച്ചത് . ആസ്സാമിലെ ഗുവാഹത്തിയില്‍ താമസിക്കുന്ന ഇദ്ദേഹം തന്റെ ഇരുപതാമത്തെ വയസില്‍ സൈന്യത്തില്‍ ചേരുകയും വിവിധ സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തു. 2012 മുതല്‍ ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍ റാങ്കിലേക്ക് സ്ഥാനക്കയറ്റം കിട്ടിയതിന് പ്രസിഡണ്ടിന്റെ സര്‍ട്ടിഫിക്കറ്റും 2014 ല്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

വിരമിച്ചശേഷം 2017ല്‍ ആസാം ബോര്‍ഡര്‍ പോലീസില്‍ അംഗമായി. സനാവുള്ളയെപ്പോലുള്ള ആറ് മുന്‍ സൈനികര്‍ക്ക് ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ നോട്ടിസ് നല്‍കിയതായാണ് വിവരം. സനാവുള്ളയെ അഞ്ചുതവണ വിശദീകരണം ചോദിക്കാന്‍ ഫോറിനേഴ്‌സ് ട്രിബ്യൂണല്‍ വിളിച്ചുവരുത്തിയിരുന്നു. കാംരൂപ് ജില്ലയിലെ ഫോറിനേര്‍സ് ട്രൈബ്യൂണലിന്റെ ഉത്തരവിനെതിരായ അപ്പീല്‍ ഗുവാഹത്തി ഹൈക്കോടതിയില്‍ തുടരുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകരിലൊരാള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.