സ്വന്തം ലേഖകൻ: കോര്‍പ്പറേറ്റ് ടാക്‌സ് വെട്ടിക്കുറച്ചത് കൊണ്ട് മാത്രം പരിഹരിക്കാവുന്ന ഒന്നല്ല ഓട്ടോമൊബൈല്‍ മേഖലയിലെ പ്രതിസന്ധി എന്ന വിലയിരുത്തലില്‍ രാജ്യത്തെ വാഹന നിര്‍മ്മാണ കമ്പനികള്‍. താല്‍ക്കാലികമായി ഇത് ഗുണം ചെയ്യുമെങ്കിലും ദീര്‍ഘകാലത്തേക്ക് ഈ നടപടി കൊണ്ട് ഗുണമുണ്ടാവില്ല എന്നാണ് കമ്പനികള്‍ കണക്കുകൂട്ടുന്നത്.
നിലവിലെ പ്രശ്‌ന പരിഹാരത്തിന് ആവശ്യം ഉപഭോക്താക്കള്‍ മാര്‍ക്കറ്റിലേക്ക് മടങ്ങിവരലും വാങ്ങല്‍ ശേഷി വര്‍ധിക്കുക എന്നതുമാണ് എന്ന് കമ്പനികല്‍ കരുതുന്നു. വാഹനങ്ങള്‍ വാങ്ങാന്‍ ആളുകളുടെ കയ്യില്‍ പണമില്ലാത്ത അവസ്ഥയാണുള്ളതെന്നും ഈ അവസ്ഥ മറികടന്നാല്‍ മാത്രമേ ഓട്ടോമൊബൈല്‍ മേഖലയിലെ പ്രശനത്തിന് സ്ഥിരപരിഹാരം ഉണ്ടാവൂ എന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.
കഴിഞ്ഞ 20 വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം കച്ചവടമാണ് ഇപ്പോള്‍ മേഖലയില്‍ നടക്കുന്നത്. ഉത്സവ സീസണുകളിലെ വില്‍പ്പനയിലാണ് കമ്പനികള്‍ ഇപ്പോള്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുന്നത്. അത് നടന്നില്ലെങ്കില്‍ എന്താണ് ഭാവി എന്ന ആശങ്കയിലാണ് കമ്പനികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല